Saturday, August 29, 2009

വിചിത്ര കവിതകൾ - അഞ്ച്‌
മനുഷ്യ വിഭജനം
{Classification of Human beings}

ഒരാൾക്ക്‌ വിവരമുണ്ട്‌,
വിവരമുണ്ട്‌ എന്ന വിവരവും അയാൾക്കുണ്ട്‌;
എങ്കിൽ അയാൾ പണ്ഡിതനാകുന്നു,
അയാളോട്‌ ചോദിച്ച്‌ പഠിക്കുവീൻ
.

ഒരാൾക്കു വിവരമുണ്ട്‌,
വിവരമുണ്ട്‌ എന്ന വിവരം അയാൾക്കില്ല;
എങ്കിൽ അയാൾ അശ്രദ്ധനാണ്‌
അയാളെ ഉണർത്തുക.

ഒരാൾക്കു വിവരമില്ല,
വിവരമില്ല എന്ന വിവരം അയാൾക്കുണ്ട്‌
എങ്കിൽ അയാൾ പാമരനാണ്‌
അയാൾക്ക്‌ പറഞ്ഞു കൊടുക്കുക

ഇനി ഒരാൾക്ക്‌ വിവരമില്ല
വിവരമില്ല എന്ന വിവരവുമില്ല
എങ്കിൽ അയാൾ തെമ്മാടിയാണ്‌
അയാളെ സൂക്ഷിക്കണം.


ഹിജ്‌റ വർഷം നൂറാം ആണ്ടിൽ ജനിച്ച പ്രശസ്ത അറബി ഭാഷാ പണ്ടിതനും "ഇൽമുൽ അറൂള്‌" എന്ന കാവ്യ ശാസ്ത്ര ശാഖയുടെ ഉപഞ്ജാതാവുമായ "അൽ ഖലീൽ ബിൻ അഹ്‌മദ്‌ അൽ ഫറഹീദി അൽ ബസരിയുടേതാണത്രെ ഈ വരികൾ. ഇദ്ദേഹം മരിച്ചത്‌ 173 ഹിജ്‌റ (എ.ഡി. 789) യിലാണ്‌.
ഈ ആശയത്തെ പ്രശസ്ത പണ്ഡിതനും കവിയുമായ മർഹൂം: തഴവാ കുഞ്ഞു മുഹമ്മദ്‌ മൗലവി തന്റെ "അൽ-മവാഹിബുൽ ജലിയ്യ" എന്ന പുസ്തകത്തിൽ പാട്ടു രൂപത്തിൽ ച്ചിട്ടപ്പെടുത്തിയിരിക്കുന്നു: (മാപ്പിള സാഹിത്യത്തിൽ പുതിയ ഒരു ശൈലി കൊണ്ടു വന്ന കവിയാണ്‌ തഴവാ മൗലവി. അദ്ദേഹത്തിന്റെ വരികൾ സാധാരണക്കാരെയും പണ്ഡിതന്മാരെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌. അറബി ഈണത്തിൽ അന്ത്യാക്ഷര പ്രാസം ഒപ്പിച്ചുള്ള ഈരടികളുമായി പാട്ടു രൂപത്തിൽ ചിട്ടപെടുത്തിയ ഈ ശൈലി അധികമാരും അനുകരിച്ചു കാണുന്നില്ല. അനുകരിച്ചവർ പോലും അത്ര തന്നെ വിജയിച്ചിട്ടില്ല."
തഴവയുടെ പരിഭാഷ.
അതിലൊന്ന് പണ്ഡിതനാണെടോ അവനുണ്ട്‌
അവൻ പണ്ഡിതൻ എന്നുള്ളതും അറിവുണ്ട്‌
ഇവനോടടുത്തോ മേഘമാണതിലുണ്ട്‌
ദാഹിച്ചിടേണ്ട കുടിക്കുവാൻ ജലമുണ്ട്‌

രണ്ടാമതും ഒരു പണ്ഡിതൻ അവനില്ല
അവൻ പണ്ഡിതൻ എന്നുള്ളതും അറിവില്ല
ഇവനെ പിടിച്ചുണർത്തുന്നതായാൽ തൽക്ഷണം
വിളമ്പിത്തരും വിഭവങ്ങളും പല ഭക്ഷണം

മൂന്നാമനാണെങ്കിൽ ഹബീബേ ജാഹിലാ
അവൻ ജാഹിലാണെന്നോർമ്മയുള്ളൊരു ജാഹിലാ
വളവൊക്കെയങ്ങു നിവർത്തുവാൻ പണിയുണ്ട്‌
ഇനമുള്ള വിത്താ കോരിയാൽ മുളയുണ്ട്‌

നാലാമതോ പടു ജാഹിലാ ലവലില്ല
അവൻ ജാഹിലാണെന്നുള്ളതും അവനില്ല
അവനോടടുക്കേണ്ടാ ഹബീബേ പോടോ
കഴുതക്കു പുല്ലു പറിക്കെടോ ഖൈറാടോ.
(ഒറിജിന ടെക്സ്റ്റ്‌ കാണാതെ എഴുതിയതാണ്‌, തെറ്റുണ്ടെങ്കിൽ തിരിത്തിത്തരണം)

മറ്റൊരു വിഭജനം:
ആളുകൾ മൂന്നു വിഭാഗമാകുന്നു:
ഒന്ന്‌: ഭക്ഷണം പോലെ; എപ്പോഴും ആവശ്യമുള്ളത്‌.
രണ്ട്‌: മരുന്നു പോലെ; ചിലപ്പോൾ മാത്രം ആവശ്യമുള്ളത്‌.
മൂന്ന്: രോഗം പോലെ; ഒരിക്കലും ആവശ്യമില്ലാത്തത്‌.
(മഅ്മൂൻ രാജാവാണത്രെ ഇങ്ങനെ പറഞ്ഞത്‌)

ഇനിയുമൊരു വിഭജനം:

ഒന്ന് പൂർണ്ണ മനുഷ്യൻ, രണ്ട്‌ ഒരു പകുതി മനുഷ്യൻ, മൂന്ന് ഒരപൂർണ്ണ മനുഷ്യൻ
ഒന്നാമത്തെയാൾ - സ്വന്തമായി അഭിപ്രായവും കൂടിയാലോചനാ സ്വഭാവവും ഉണ്ടായിരിക്കും.
രണ്ടാമത്തെവന്‌ സ്വന്തമായി അഭിപ്രായമുണ്ടായിരിക്കും, പക്ഷേ ആരോടും ഒന്നും കൂടിയാലോചിക്കില്ല.
മൂന്നാമത്തെയാൾക്ക്‌ മുകളിൽ പറഞ്ഞ രണ്ടും ഉണ്ടാവില്ല.

Thursday, August 27, 2009

അറബി ഭാഷയിലെ വിചിത്ര കവിതകൾ

വിചിത്ര കവിതകൾ - ഒന്ന്‍

ഈ നാലു വരി കവിത ശ്രദ്ധിക്കൂ,
റോയിലൂടെ നേരെ വായിച്ചാലുംകോളത്തിലൂടെ താഴോട്ടു വായിച്ചാലുംഒരേപോലെയിരിക്കുന്നു.

വിചിത്ര കവിതകൾ - രണ്ട്

നാലാം ഖലീഫ അലി(റ)വിന്റേതാണത്രെ മുകളിലത്തെ വരി.
ഈ വരിയുടെ അവസാനത്തു നിന്ന് പിറകോട്ടു വായിച്ചു നോക്കു....
ഒരു പോലെയിരിക്കുന്നു. മലയാളം എന്ന് ഇംഗ്ലീഷിൽ എഴുതിയതു പോലെ
.
ഈ നാലു വരിയും കൂടി ശ്രദ്ധിക്കൂ...


വിചിത്ര കവിതകൾ - മുന്ന്

മുകളിലുള്ള രണ്ട്‌ ഈരടികൾ സ്തുതി ഗീതങ്ങളാണ്‌.
ഇനിയതിലെ ഓരോ വാക്കുകളും പിന്നിൽ നിന്ന് തിരിച്ചിട്ട്‌
മുന്നിൽ കൊണ്ടു വന്നു വായിച്ചാൽ അത്‌ ആക്ഷേപ കാവ്യമായി മാറുന്നു.

തിരിച്ചിട്ടാൽ അവ ഇങ്ങനെയിരിക്കും.

ആദ്യത്തെ വരികളുടെ അർത്ഥം:
"അവർ വിനയം കാണിച്ചു
അവരുടെ പ്രകൃതം മോശമായിരുന്നില്ല.
അവർ ഔദാര്യം കാണിച്ചു
അവർ ഉപകാരം ചെയ്യുന്നതിൽ പിശുക്ക്‌ കാണിച്ചില്ല.

അവർ രക്ഷപ്പെട്ടു,
അവരുടെ കാലുകൾ തെന്നിപ്പോയില്ല.
അവർ നേർമാർഗ്ഗം പ്രാപിച്ചു
അവർക്ക്‌ ചര്യകൾ പിഴച്ചില്ല"

തിരിച്ചിട്ടാലുള്ള അർത്ഥം.
"അവർ ഉപകാരം ചെയ്യുന്നതിൽ പിശുക്ക്‌ കാണിച്ചു
അവർ ഔദാര്യം കാണിച്ചില്ല.
അവരുടെ പ്രകൃതം തന്നെ മോശം
അവർ വിനയം കാണിച്ചില്ല

അവരുടെ മാർഗ്ഗം പിഴച്ചു പോയി
അവർ നേർവ്വഴിക്കു വന്നില്ല
അവരുടെ കാലുകൾ തെന്നിപ്പോയി
അവർ രക്ഷപ്പെട്ടില്ല."


ഇനി അക്ഷരങ്ങൾ തിരിച്ചിട്ടാൽ സ്തുതി ഗീതങ്ങൾ
ആക്ഷേപ ഹാസ്യമാകുന്ന ഒരുദാഹരണം കാണൂ...





ഈ കവിത ശ്രദ്ധിക്കൂ,
ഇതൊരു സ്തുതി ഗീതമാണ്‌
ഇനിയവയുടെ ആദ്യ പാദത്തിലെ വരികൾ മാത്രമെടുത്ത്‌
ചേർത്തു വായിച്ചാൽ അത്‌ ആക്ഷേപ ഹാസ്യമായി മാറും
.


അപ്പോൾ ഇങ്ങനെ


വിചിത്ര കവിതകൾ - നാല്‌
അറബി ഭാഷയിലെ അക്ഷരങ്ങളിൽ
പുള്ളികളുള്ളതും പുള്ളികളില്ലാത്തതുമുണ്ട്‌.
പുള്ളികളില്ലാത്ത വാക്കുകളെ കൊണ്ടുണ്ടാക്കുന്ന കവിതകളെ
"ശിഅ്ർ ആത്വിൽ" എന്നു പറയും.

ഒരു ഉദാഹരണം കാണുക:


ഇനി പുള്ളികളുള്ള അക്ഷരങ്ങളെ കൊണ്ടു മാത്രം
രചിക്കപ്പെടുന്ന കവിതയുമുണ്ട്‌.
അവയെ "ശിഅ്ർ അൽ മുഅ്ജം" എന്നു പറയുന്നു
.

(click on pictures to enlarge)
(വിചിത്ര കവിതകൾ തുടരും...)

Monday, August 24, 2009

റമളാന്‍ വീഡിയോ

റമളാൻ മാസം.


റമളാൻ മാസം.
അബൂ സുഹൈബ്‌ (പാലസ്തീൻ)
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌
.
--------------------------------------
നിനക്കു പേരിട്ടത്‌ വിശുദ്ധ ഖുർആനാകുന്നു.
മറ്റൊരു മാസത്തിന്റെ പേരും ഖുർആനിലില്ല.
പുണ്യം തേടുന്നവരേ,
ഇതാ നിങ്ങളുടെ സീസൺ;
ദൈവത്തിന്റെ സ്വന്തം മാസത്തിൽ
പാപ മോചനത്തിനായി കടന്നു വരൂ.

ഇത്‌ അല്ലാഹുവിന്റെ കമ്പോളം..
ലാഭം മൊത്തവും അല്ലാഹു നേരിട്ടു തരുന്നത്‌;
ഈ ലാഭം നഷ്ടപ്പെട്ടാൽ അതു വലിയ നഷ്ടം തന്നെയായിരിക്കും.

അതു കൊണ്ടു പകച്ചു നിൽക്കാതെ നന്മയുടെ ലോകം
പിടിച്ചടക്കാൻ ഓടിയടുക്കുക.

ഈ മാസത്തിലെ തറാവീഹ്‌ നിസ്കാരം
പുണ്യവും പ്രതീക്ഷിച്ച്‌ നിർവ്വഹിക്കുക.
കരുണാമയനായ തമ്പുരാൻ പാപങ്ങളെല്ലാം പൊറുത്തു തരും.
വളരെ പവിത്രമായ ലൈലതുൽ ഖദറും ഈ മാസത്തിൽ തന്നെയാണ്‌.
വിശ്വസിച്ചും നന്ദി പ്രകാശിപ്പിച്ചും
ആ രാത്രി പ്രാർത്ഥിക്കുന്നവൻ ഭാഗ്യവാൻ.

റമളാനിൽ പാപം കഴുകിക്കളയാത്തവൻ എല്ലാം നഷ്ടപ്പെട്ടവനാണെന്ന്
നമ്മുടെ പ്രവാചകൻ പറഞ്ഞിട്ടുണ്ട്‌.

ജീവിതം ഒന്നു മിന്നൽ പിണർ പോലെയാണ്‌,
വേഗം വരുന്നു, വന്നതു പോലെ പോകുന്നു.

അതിനാൽ കിട്ടിയ അവസരം പാഴാക്കാതെ നാം
വ്രതമെടുക്കുക,
അടുത്ത വർഷത്തെ നോമ്പ്‌ നമുക്കു കിട്ടുമെന്ന് ഒരുറപ്പുമില്ല.
നോമ്പിന്റെ പുണ്യങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്‌.
നാം ഉപയോഗിക്കുന്ന ഉപകരണങ്ങൽ നമ്മൾ സർവ്വീസ്‌ ചെയ്യുന്നു.
അതു പോലെ നമ്മുടെ ശരീരത്തിനു സർവ്വീസ്‌ ചെയ്യാനും,
അങ്ങനെ രോഗത്തിൽ നിന്നു സംരക്ഷിക്കാനുമുള്ള മാസമാണ്‌ റമളാൻ.

ഇക്കാലത്തെ പുണ്യങ്ങൾക്കു പതിന്മടങ്ങു പ്രതിഫലമുണ്ട്‌.
പരലോകത്ത്‌ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ
നോമ്പുകാർക്കു മാത്രമായി ഒരു വാതായനമുണ്ട്‌;
അതാകുന്നു റയ്യാൻ.

വ്രതത്തോടൊപ്പം ഭക്തിയും ഉണ്ടായിരിക്കണം
അത്‌ ത്രാസിൽ തൂക്കം കൂട്ടും.

പലരും "ഹലാലായ" കാര്യങ്ങളിൽ നിന്നും വ്രതമെടുക്കുന്നു.
അതേ സമയം "ഹറാമിൽ" മുങ്ങിക്കുളിക്കുന്നു.
നന്മയിൽ മുന്നേറുക, തിന്മയിൽ നിന്നു പിന്മാറുക.
ദുൻയാവിനെ കൈവിട്ട്‌ പരലോകത്തിനു വേണ്ടി പൊരുതുക.

അല്ലാഹുവിനെ അനുസരിക്കുന്നവനാണ്‌ ബുദ്ധിമാൻ
അനുസരിക്കാത്തവൻ പടുവിഡ്ഢിയും.

തുല്യതയില്ലാത്ത വിദ്യാലയമാണ്‌ റമളാൻ
മുൻകാലങ്ങളിൽ ഒട്ടു വളരെ അശ്വഭടന്മാർ
ഈ മദ്രസ്സയിൽ നിന്നു ബിരുദമെടുത്തു പുറത്തു വന്നിട്ടുണ്ട്‌.

എനിക്കു മനസ്സിലാകുന്നില്ല;
എന്തുകൊണ്ടാണ്‌ ഇന്നു പഠിക്കുന്ന വിദ്യാർത്ഥികൾ
തല തിരിഞ്ഞു പോകുന്നതെന്ന്.

എനിക്കു തോന്നുന്നത്‌ നമ്മൾ വ്രതത്തെ
ഒരു പ്രദർശക വസ്തു മാത്രമാക്കിയതു കൊണ്ടാണെന്നാണ്‌.
അങ്ങനെ അതു ജീവനില്ലാത്ത ജഢം മാത്രമായി മാറി.

അല്ലാഹു നമ്മെ നിരീക്ഷിക്കുന്നുണ്ടെന്നും
നാം മറന്നാലും അവൻ നമ്മെ മറക്കില്ലെന്നു
നോമ്പ്‌ നമ്മെ പഠിപ്പിക്കുന്നു.

നോമ്പ്‌ സഹനവും ക്ഷമയുമാണ്‌.
നമുക്കിന്ന് ഇല്ലാത്തതും അതാണ്‌.
കോപം വരുമ്പോൽ നമ്മൽ പലതരം തിന്മകൾ ചെയ്യുന്നു.

നോമ്പ്‌ ദയയാകുന്നു.
നമുക്കിന്നെവിടെയാണു ദയ.
പട്ടിണി കിടക്കുന്ന അയൽവാസിയെക്കുറിച്ചു നമുക്ക്‌ ചിന്തയില്ല.

നോമ്പ്‌ ഭക്തിയാകുന്നു,
പക്ഷേ നമ്മുടെ ഭക്തിയെവിടെ?
എല്ലാ കുറ്റവാളികൾ നമ്മിൽ നിന്നും തന്നെ.
നോമ്പ്‌ സ്നേഹവും സഹവർത്തിത്തവുമാണ്‌;
പക്ഷേ നമ്മൾ ഭിന്നിച്ചും കോപിച്ചും കഴിയുകയാണ്‌.

നമ്മുടെയടുത്തേക്കു വന്ന അതിഥിയാകുന്നു ഈ മാസം.
അതിഥിയെ നിന്ദിക്കരുത്‌.

പകലുറുങ്ങിയും രാത്രി ഉറക്കമിളച്ച്‌

സംഗീതവും നൃത്തവുമാസ്വദിച്ചും നാം കഴിയുന്നു.

എന്നാൽ നല്ല മനുഷ്യർ അല്ലാഹുവിന്റെ ഭവനത്തിൽ
ഖുർആനും ഇഅതികാഫും തസ്ബീഹും കൊണ്ട്‌ സജീവമാകുന്നവരാണ്‌

അവരുടെ വ്രതം ആത്മ സമരങ്ങളാണ്‌
അങ്ങനെയുള്ള ആരാധനകളാണ്‌ ജീവിതതിന്റെ അഡ്രസ്സും.

Sunday, August 9, 2009

ഇനിയും മരിച്ചിട്ടില്ലാത്ത എന്റെ ജനത.

ഇനിയും മരിച്ചിട്ടില്ലാത്ത എന്റെ ജനത.
സമീഹ്‌ അൽ ഖാസിം.
വിവർത്തനം: മമ്മൂട്ടി കട്ടയാട്‌.

ചരിത്ര പുസ്തകത്തിലെ
ചുരുട്ടി വലിച്ചെറിയപ്പെട്ട
താളുകളാണ്‌ നീ എന്ന്
ചിലർ വാദിച്ചു.
അതു കളവാണ്‌.

നീ മരിച്ചു മൺമറഞ്ഞു പോയിരിക്കുന്നുവെന്നും
ചില ദോഷൈക ദൃക്കുകൾ പറഞ്ഞു,
അതും പൊട്ടത്തരമാണ്‌.

നീ ജീവനോടെയിരിക്കുന്നു.

തൊഴിലാളിയുടെ കൈത്തണ്ടകളിലും
കർഷകന്റെ കപോലങ്ങളിലും
യോദ്ധാവിന്റെ മനക്കരുത്തിലും
നീ ജീവിച്ചിരിക്കുന്നു.

അക്രമിയുടെ മുഖത്തേക്കുയർത്തിയ
നിന്റെ കൈകൾ
ഗതകാല സമൂഹത്തിന്റെ കൊടിമരമായിരുന്നു.

പുതിയ തലമുറയെ നോക്കി
അത്‌ ഉറക്കെ പറയുന്നുണ്ടായിരുന്നു
"ഞങ്ങൾ പ്രതിരോധിച്ചു,
നിങ്ങളും പ്രതിരോധിക്കുക"

എന്റെ നാടേ,
നിന്റെ ദേശീയ ഗാനം
വീടുകളിൽ നിന്നു വീടുകളിലേക്ക്‌
പ്രവഹിക്കുന്നു

റംലയിലും, മജ്ദലിലും, ശത്തയിലും,
ദാമോനിലും, അക്കയിലും, ജൽമയിലുമുള്ള
കൊള്ളക്കാരുടെയും കൊലയാളികളുടെയും
തടങ്കൽ പാളയങ്ങളുടെ ചുവരുകളെയും
മസ്കൂബിയ ജയിലിന്റെ മതിലുകളെയും
അതു പ്രകമ്പനം കൊള്ളിക്കുന്നു.

എന്റെ നാടേ,
നിന്റെ ദേഹത്തു നിന്നൊലിച്ചിറങ്ങുന്ന രക്തം
നിന്റെ ലെനിനിസ്റ്റ്‌ ചെങ്കൊടിയാകുന്നു.
ഭൂമി പാർട്ടി ചിഹ്നവും,
ഭൂമി തന്നെ കമ്മ്യൂണിസവും.

മൃത്യുവിന്റെ കാർമേഘങ്ങൾക്കു മുകളിലൂടെ
നീ ഉദിച്ചുയരുക

കോപാകുലനായ നീ
ജീവനോടെയിരിക്കുന്നുവെന്ന വിവരം
ഭൂമിയുടെ അഷ്ട ദിക്കുകളും
കേൾക്കട്ടെ

ഇഴഞ്ഞിഴഞ്ഞു വരുന്ന
മൃത്യുവിന്റെ കൊടുങ്കാറ്റേ
കടന്നു വരൂ,
എനിക്കു തെല്ലും ഭയമില്ല
കൊടുങ്കാറ്റേ, വന്നാലും,
ചില വൃക്ഷങ്ങൾ നിനക്കു മുമ്പിൽ തലകുനിച്ചേക്കാം,
എന്നാൽ എല്ലാ വൃക്ഷങ്ങളും അങ്ങിനെ തല കുനിക്കില്ല.

ഈ അണക്കെട്ടിന്റെ ചങ്കുറപ്പിനു മുമ്പിൽ
നിന്റെ കൊടിമരം
ഒടിഞ്ഞു പോകുന്നത്‌ കാണാൻ
കടന്നു വരൂ കൊടുങ്കാറ്റേ,

ഒരു തോളിനു ബലം നൽകുന്ന മറ്റൊരു തോൾ
ഒരു കയ്യിൽ ഉറച്ചിരിക്കുന്ന
മറ്റൊരു കൈ,

കൊക്കക്കോളയുടെ കുപ്പികൾ കൊണ്ടും
കൺഠ കൗപീനം കൊണ്ടും
കിഴക്കിന്റെ നന്മകളെ കൊള്ളയടിച്ച
വെളിച്ചത്തിന്റെ ശത്രുക്കളെ
തിരിച്ചറിയാൻ;
മരണാസന്നനായി കഴിയുന്ന
കാലത്തിന്റെ നാറുന്ന ശവമേ,
മുന്നോട്ടു വരൂ,

ദിനകരന്റെ വൈരികൾ
ഈ പാഠവും കൂടി പഠിക്കട്ടെ:

ടാങ്കുകൾ തുപ്പുന്ന വെടിയുണ്ടകളേക്കാൽ ശക്തി
കുട്ടികളുടെ കവണകൾക്കുണ്ട്‌,
"ഫാന്റം" പറന്നുയരുന്നതിലും
മുകളിൽ പറക്കാൻ
ഈ കുട്ടികളുടെ ബീജങ്ങൾക്കാവും.

ശത്രു സൈന്യങ്ങളെയും
അവർ തൊടുത്തു വിടുന്ന ആയുധങ്ങളെയും,
മറച്ചുപിടിച്ച കപടമായ ഉദ്ദേശ ശുദ്ധിയെയും,
കീഴ്പ്പെടുത്താൻ
ഈ കുഞ്ഞുങ്ങളുടെ പുഞ്ചിരികൾക്കാവും,

വിഡ്ഢികളായ എല്ലാ ജനറലുമാരും
ഒരു കാര്യമറിയണം,
യഥാർത്ഥ വിജയം
വലിയ ജനറലിന്റെ
തോളിൽ തൂങ്ങിക്കിടക്കുന്നു,
അതായത്‌ "ഒക്റ്റോബറിന്റെ"

എല്ലാ നേതാക്കന്മാരും,
എല്ലാ ശ്വാനന്മാരും
ഒന്നു കൂടി അറിയണം

രാത്രി എത്ര നീണ്ടാലും
ഇരുട്ടിന്റെ ആയുസ്സിന്നെ വെട്ടി മുറിക്കാൻ
ഞങ്ങൾക്കു കഴിയും

അതു കൊണ്ട്‌ എന്റെ നാടേ,
മൃത്യുവിന്റെ
മേഘ പാളികൾക്കു മുകളിലൂടെ
നീ ഉദിച്ചുയരുക.

എന്റെ നാടേ; നീ മരിച്ചിട്ടില്ല.
നിന്റെ വാർന്നൊലിക്കുന്ന രക്തം
ലെനിനിയൻ പതാകയാകുന്നു,
കോപാകുലയായ ഭൂമി പാർട്ടി ചിഹ്നവും,
ആ ഭൂമി തന്നെ കമ്മ്യൂണിസവും.