
1.
മൌനം
എന്റെ അഭിമാനത്തെ അധിക്ഷേപിച്ചു കൊണ്ട്
ഇഷടമുള്ളതെല്ലാം നീ പറഞ്ഞോളൂ;
നികൃഷ്ടനോടുള്ള എന്റെ മറുപടി മൌനമാകുന്നു.
എനിക്ക് ഉത്തരമില്ലാഞ്ഞിട്ടല്ല.
പട്ടികളോട് സിംഹങ്ങൾ മറുപടി പറയാറില്ല എന്നതു കൊണ്ടാണ്.
2
സംയമനം
വിഡ്ഢി എല്ലാ വൃത്തികേടോടും കൂടി
എന്നോട് സംസാരിക്കുമ്പോൾ
അവനോട് ഉത്തരം പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
അത് അവന്റെ വിവരക്കേട് വർദ്ധിപ്പിക്കും.
എനിക്കാണെങ്കിലോ സംയമനം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും;
അകിൽ കത്തിക്കുമ്പോൾ സുഗന്ധം വർദ്ധിക്കുന്നതു പോലെ.
3.
സമ്പന്നൻ
ദുനിയാവിന്റെ മക്കളെയെല്ലാം
ഞാൻ പരീക്ഷിച്ചു നോക്കി;
തൊലിപ്പുറം മുഴുവൻ പിശുക്ക് ബാധിക്കാത്ത
ഒരാളെയും ഞാനവരിൽ കണ്ടില്ല.
അതിനാൽ ആത്മ സംതൃപ്തിയുടെ ഉറയിൽ നിന്നും
മൂർച്ചയുള്ള ഒരു വാളെടുത്ത്
പിശുക്കന്മാരെപ്പറ്റി വച്ചു പുലർത്തിയ
എന്റെ പ്രതീക്ഷകളുടെ മുരടിന് ഞാൻ ആഞ്ഞു വെട്ടി.
അതിൽ പിന്നെ,
എന്നെ ഇയാളുടെ പിന്നാലെ നടക്കുന്നതായോ
അയാളുടെ വാതിൽക്കൽ പോയി കുത്തിയിരിക്കുന്നതായോ
ആരും കണ്ടില്ല.
സമ്പത്തില്ലാതെ തന്നെ സമ്പന്നനാണു ഞാൻ.
ആരേയും ആശ്രയിക്കാത്തവൻ.
ആശ്രയിക്കാതിരിക്കുന്നതാണ് ധന്യത; ആശ്രയിക്കലല്ല.
ഒരാൾ അക്രമം ഒരു നല്ല മാർഗ്ഗമായി ധരിക്കുകയും
തന്റെ ദുർനടപടികളിൽ അതിരു കടക്കുകയും ചെയ്താൽ;
അവനെ കാലങ്ങളുടെ കൈകളിൽ ഏല്പിക്കുക,
നിനയ്ക്കാത്ത പല അനിഷ്ട കാര്യങ്ങളും അവനു വന്നു ഭവിക്കും.
നക്ഷത്രങ്ങൾ പോലും തന്റെ വണ്ടിക്കടിയിൽ
വഴി തെറ്റി വരാറുണ്ടെന്ന് ധരിച്ചിരുന്ന
എത്ര കൊമ്പന്മാരായ ആക്രമികളെയാണ്
നാം കാണാനിടയായത്?.
പൊടുന്നനെ, നിനയ്ക്കാതെ
അവന്റെ പടിവാതിലിൽ ദുരന്തങ്ങൾ വന്നിറങ്ങുന്നു;
അങ്ങനെ മുതലും
പ്രതീക്ഷകൾക്കു വക നൽകിയിരുന്ന പ്രതാപവും
നഷ്ടപ്പെടുന്നു.
സ്വന്തം കണക്കു പുസ്തകത്തിൽ
പുണ്യങ്ങളൊന്നും കണ്ടെത്താതെ കുഴയുന്നു.
ഒടുവിൽ അവനു കിട്ടേണ്ടത് കിട്ടുന്നു.
അല്ലാഹു അവനു നേരെ
കഠിനമായ ശിക്ഷയുടെ ചമ്മട്ടി പ്രയോഗിക്കുന്നു
really great
ReplyDeleteവലിയ സന്ദേശങ്ങള്‍ നല്കുന്ന കവിതകള്‍!
ReplyDeleteഇത്തരം മുത്തുമണികള്‍ കൊത്തിയെടുക്കാന്‍ ഇനിയും വരും
എല്ലാ ആശംസകളും!