Tuesday, September 2, 2008

അഹമദ്‌ മഥർ

അഹമദ്‌ മഥർ
നെഞ്ച്‌ തുറന്ന്‌ ഹൃദയ ഭിത്തികളിൽ കഠാര കൊണ്ട്‌കവിതയെഴുതുന്നവൻ.
രാജാവ്‌ നഗ്നനാണെന്ന്‌ ജന മധ്യത്തിൽ വിളിച്ച്‌ പറയാൻ ധൈര്യംകാണിക്കുന്നവൻ.
അറബ്‌ ലോകത്തെ തീപ്പൊരിക്കവി 1954- ഇറാഖിലെബസറയിലെ അൽ തനൂമ ഗ്രാമത്തിൽ ജനിച്ചു.
14-ആം വയസ്സിൽ തന്നെ അദ്ദേഹം കവിതയെഴുതിത്തുടങ്ങി.
ഭരണാധികാരികളും പ്രജകളും തമ്മിലുള്ള അസ്വാരസ്യങ്ങൾകവിയെ വേദനിപ്പിച്ചു. അതൊകൊണ്ടു തന്നെ അദ്ദേഹത്തിന്റെവരികളിൽ തീ പടർന്നു പിടിച്ചു. ഇറാഖിനെപ്പോലെയുള്ള രാജ്യത്ത്‌അദ്ദേഹത്തിൻ കൂടുതൽ കാലം കഴിഞ്ഞു കൂടാൻ സധിച്ചില്ല. അദ്ദേഹം ചെരുപ്പത്തിൽ തന്നെ കുവൈത്തിലേക്ക്‌ കടന്നു. അവിടെ അൽ-കബസ്‌ പത്രത്തിൽ ചേർന്നു. പക്ഷെ അദ്ദേഹത്തിന്റെ വരികൾ പിന്നെയുംഅസ്വസ്ഥത പരത്തി. അങ്ങനെ ധീര യോദ്ധാവ്‌ ഒളിത്താവളങ്ങൾ മാറി മാറി ഒടുക്കംബ്രിട്ടണിലെത്തി. 1986 മുതൽ ലണ്ടനിലാണ്‌ സ്ഥിര താമസം. സാമ്രാജ്യത്വ ശക്തികൾക്കെതിരെയുംവർത്തമാന അറേബ്യൻ ഭരണകൂടത്തിനെതിരെയും അദ്ദേഹം നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്നു.

ലാഫിതാത്‌ /banners "ചുവരെഴുത്തുകൾ" എന്ന സീരീസിൽ എഴുതിയിട്ടുള്ളതാണ്‌ അദ്ദേഹത്തിന്റെകവിതകളധികവും.
ഒരാമുഖവും 27 കവിതകളുമടങ്ങുന്ന ഒരു സമാഹാരമാണ്‌ ചുവരെഴുത്തുകൾ - ഒന്ന്. (ഇത്‌ അടുത്തലക്കങ്ങളിൽ പ്രസിദ്ധീകരിക്കും - ഇൻഷാ അല്ലാഹ്‌.)


സെന്‍സര്‍ ബോർഡിനായി ഒരു കവിത
അഹമദ്‌ മഥർ
വിവര്‍ത്തനം: മമ്മൂട്ടി കട്ടയാട്.
-----------------------------------
സെന്‍സര്‍ ബോർഡ്‌ അംഗങ്ങളുടെ
സമയം പാഴാക്കാത്ത,
ഭരണാധികാരികളുടെ
മനസ്സു നോവിക്കാത്ത,
എല്ലാ വാർത്താ മാധ്യമങ്ങളും
നിർഭയം പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്ന
എല്ലാ വായനക്കാർക്കും
സുരക്ഷിതമായി കൊണ്ടു നടക്കാവുന്ന
ഒരു കവിതയെഴുതാൻ
ഞാൻ തീരുമാനിച്ചു.
അതിനു വേണ്ടി തൂലികയെടുത്തു
കടലാസ്‌ മുമ്പിൽ വച്ചു
ആശയങ്ങൾ സമാഹരിച്ച്‌ രേഖപ്പെടുത്തി
അവസാനം പൂർണ്ണമായ പട്ടാളച്ചിട്ടയോടെ
കടലാസിന്റെ അടിയിൽ
ഒപ്പു വെക്കാൻ ഞാൻ ഒരുങ്ങിയപ്പോൾ
ഞെട്ടിപ്പോയി.
ശുഭ്ര വർണ്ണങ്ങളല്ലാതെ
കടലാസിൽ ഒന്നും കാണാനില്ല

വാക്കുകളെല്ലാം ഞാൻ
സസൂക്ഷ്മം നിരീക്ഷിച്ചു
കണ്ടമാനം സ്ഖലിതങ്ങൾ!!
ഞാൻ കടലാസിന്റെ വെള്ളനിറം
ചുരണ്ടിക്കളഞ്ഞു
അവസാനം ഒപ്പു വെക്കേണ്ടെന്നു തീരുമാനിച്ചു.
-------------------------------------------
ശവം
അഹമദ്‌ മഥർ
വിവര്‍ത്തനം: മമ്മൂട്ടി കട്ടയാട്.
ചണ്ടിക്കൂനയിൽ
അറബിയുടേതെന്ന്‌
തോന്നിക്കുന്ന
ഒരു ശവം കണ്ടു

ചുറ്റും കഴുകന്മാരും
ഈച്ചകളും പൊതിഞ്ഞിട്ടുണ്ട്‌

ശവത്തിനു മുകളിൽ
ഒരു ചിഹ്നം കാണുന്നുണ്ട്‌
അതു പറയുകയാണ്‌
"ഇവന്റെ പഴയ പേര്‌
"പ്രതാപം" എന്നായിരുന്നു" എന്ന്‌.

-----------------------------------

No comments :

Post a Comment