Wednesday, October 21, 2009

ഇമാം ശാഫി (റ) എന്ന കവി



ഇമാം ശാഫി (റ)
ഇസ്‌ലാമിക കർമ്മ ശാസ്ത്ര നിയമങ്ങളെ വ്യാഖ്യാനിക്കുന്ന നാലു പ്രമുഖ മദ്‌ഹബുകളിലൊന്നായശാഫീ മദ്‌ഹബിന്റെ സ്ഥാപകാനായാണ്‌ ഇമാം മുഹമ്മദ്‌ ഇബ്ൻ ഇദ്‌രീസുശ്ശാഫിയെ ലോകംഅറിയുന്നത്‌. എന്നാൽ അദ്ദേഹം ഒരു തികഞ്ഞ കവിയാണെന്ന കാര്യം പലർക്കുമറിയില്ല. ദീവാനുശ്ശാഫി എന്ന പേരിൽ അദ്ദേഹത്തിന്റെ കവിതാ സമാഹാരം മാർക്കറ്റിൽ ലഭ്യമാണ്‌. അവഅദ്ദേഹത്തിന്റെ ശിഷ്യന്മാർ സമാഹരിച്ചതാണ്‌.
ഹിജ്‌റ വർഷം 150-ൽ (ക്രി.വ.767) ഇമാം ശാഫി പാലസ്തീനിലെ ഗാസയിൽ ജനിച്ചു. രണ്ടു വയസ്സ്‌പ്രായമായപ്പോൽ അദ്ദേഹത്തിന്റെ പിതാവ്‌ മരിച്ചു. പിന്നീട്‌ സാമ്പത്തിക പരാധീനത മൂലം പിടിച്ചുനിൽക്കാൻ കഴിയാതെ അവരുടെ മാതാവ്‌ കുഞ്ഞിനെയും കൂട്ടി ഭർത്താവിന്റെ ബന്ധുക്കൾതാമസിക്കുന്ന മക്കയിലേക്ക്‌ പുറപ്പെട്ടു. മക്കയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. 7 വയസ്സകുമ്പോഴേക്കും അദ്ദേഹം ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കി. പതിമൂന്നാംവയസ്സിൽ ഹദീസ്പഠനം തുടങ്ങി. പിന്നീട്‌ 17 വർഷത്തോളം അദ്ദേഹം കവികളുടെയുംഗ്രാമീണരുടെയും പണ്ഡിതന്മാരുടെയും കൂടെ ചേർന്ന് അറബി ഭാഷയിൽ അഗാധമായ അറിവു നേടി. പിന്നീട്‌ മദീനയിൽ ഇമാം മാലിക്‌ എന്ന ഒരു പണ്ഡിതനുണ്ടെന്ന് കേട്ട്‌ അങ്ങോട്ടെക്കു പോയി. അവിടേക്കു പോകുന്നതിനു മുമ്പ്‌ ഒരാഴ്ച കൊണ്ട്‌ ഇമാം മാലിക്കിന്റെ ഹദീസ്‌ സമാഹരമായ "മുവത്ഥ" എന്ന ഗ്രന്ഥം മുഴുവൻ ഹൃദിസ്ഥമാക്കി. പിന്നീട്‌ യമൻ ബാഗ്ദാദ്‌, ഈജിപ്ത്‌ തുടങ്ങിയ നാടുകളിലൊക്കെസഞ്ചരിച്ച്‌ വിജ്ഞാന ലോകത്തിന്‌ അനുപമമായ സംഭാവനകൾ നൽകിയ ഇമാം ശാഫി ഹിജ്‌റവർഷം 204-ൽ ഈജിപ്തിൽ വച്ച്‌ അന്തരിച്ചു.
പ്രവാസം, ആത്മ ധൈര്യം, അഭിമാനം, വിഞ്ജാന ദാഹം എന്നിവയെല്ലാം അദ്ദേഹത്തിന്റെകവിതകളിൽ മുഴച്ചു നിൽക്കുന്നു.
പ്രവാസത്തെ കുറിച്ച്‌ എപ്പോൾ ചർച്ച ചെയ്യുമ്പോഴും എനിക്ക്‌ അദ്ദേഹത്തിന്റെ നാലു വരികളാണ്‌ഓർമ്മ വരിക.
അദ്ദേഹം പറയുന്നു:

"പരദേശിക്ക്‌ കള്ളന്റെ ഭയവും
കടം
വാങ്ങിയവന്റെ ദൈന്യതയും
ബന്ധിതന്റെ
നിന്ദ്യതയുമുണ്ടാകും.
സ്വന്തം
കുടുംബത്തെയും നാടിനേയും കുറിച്ചോർക്കുമ്പോൾ
അവന്റെ
ഹൃദയം പക്ഷിയുടെ ചിറകു പോലെ
പിടച്ചു
കൊണ്ടേയിരിക്കും."
_______________________________
ആത്മാഭിമാനം സ്ഫുരിക്കുന്ന മറ്റൊരു കവിത
_______________________________
"സറന്തീപ്‌ മലകളേ മുത്തുകൾ വർഷിക്കൂ...
തൿറൂർ കുഴികളേ സ്വർണ്ണം ഒഴുക്കി വിടൂ...
ഞാൻ ജീവിച്ചിരുന്നാൽ എനിക്ക്‌ അന്നം കിട്ടാതിരിക്കില്ല
മരിച്ചാൽ കല്ലറയും ലഭിക്കാതിരിക്കില്ല.
രജാക്കന്മാരുടെ മനസ്സാകുന്നു എനിക്ക്‌
എന്റെ ശരീരമോ, അപമാനം മതഭ്രഷ്ടായി കാണുന്ന
സ്വതന്ത്രനായ
മനുഷ്യന്റേതും.
അരച്ചാൺ വയറിന്റെ അന്നം എനിക്കു മതിയെങ്കിൽ
ഞാനെന്തിന്‌
സൈദിനെയും അംറിനേയുംസന്ദർശിക്കണം?.
(ശ്രീ ലങ്കയിലുള്ള പവിഴങ്ങൾ നിറഞ്ഞ ഒരു
മലയാണത്രെ സറന്തീബ്‌ മല. സുഡാനിലെ സ്വർണ്ണഖാനികളാണത്രെ തൿറൂർ കുഴികൾ)

1 comment :

  1. Blessings:

    I have some poetry and a translator, but I don't know how well they translate. Any thoughts on this would be appreciated.
    your humble servant,
    ancient clown

    ReplyDelete