Thursday, October 8, 2009

തോറ്റ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പ്‌ - നിസാർ ഖബ്ബാനി


തോറ്റുപോയ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പ്‌:

നിസാർ ഖബ്ബാനി.

"നിങ്ങൾക്കെന്താണു വേണ്ടത്‌?
എന്നിൽ നിന്നും നിങ്ങളെന്താണാവശ്യപ്പെടുന്നതെന്ന്
കൃത്യമായിപ്പറയൂ..
അനുരാഗത്തിന്റെ പള്ളിക്കൂടത്തിൽ
ഞാനെന്റെ ആയുസ്സു മുഴുവനും ചിലവഴിച്ചു
നീണ്ട രാത്രികൾ ഉറക്കമിളച്ചു
പുസ്തകങ്ങൾ നിരന്തരം പാരായണം ചെയ്തു
വീണ്ടും വീണ്ടും വായിച്ചു തീർത്തു
എന്റെ എല്ലാ കർത്തവ്യങ്ങളും ഞാൻ നിർവ്വഹിച്ചു
പ്രേമത്തിന്റെ കിടപ്പറയിൽ
എനിക്കാവുന്നതൊക്കെയും ഞാൻ ചെയ്തു.

റോസ്‌ വുഡിൽ എന്റെ എല്ലാ കഴിവുമുപയോഗിച്ച്‌
ഞാൻ കൊത്തുപണികളെടുത്തു
അക്ഷരങ്ങൾ, കുത്തുകൾ, വൃത്തങ്ങൾ
എല്ലാം ന
ന്നയി വരച്ചു
എന്നിട്ടും എന്തിനാണ്‌ നിങ്ങളെന്റെ ഉത്തരക്കടലാസിൽ
മുഴുവൻ തെറ്റുകളിട്ടത്‌?
എന്തിനാണ്‌ നിങ്ങളെന്റെ ചരിത്രത്തെ,
എന്റെ കഴിവിനെ,
എന്റെ കലാവാസനയെ നിന്ദിച്ചത്‌?
ഭവതീ,
ഇപ്പോഴും എനിക്കു മനസ്സിലാകുന്നില്ല
എന്നിൽ നിന്നും നിങ്ങൾ എന്താണു പ്രതീക്ഷിക്കുന്നത്‌ എന്ന്.
* * * *
2
എന്താണു ഞാൻ നിങ്ങൾക്കു വേണ്ടി ചെയ്യേണ്ടത്‌?
ദൈവം സാക്ഷി!
എന്റെ കഴിവുകൾ മുഴുവൻ നിങ്ങൾക്കു സമർപ്പിക്കാൻ
ഞാൻ മറ്റെല്ലാം മാറ്റിവെച്ച്‌ രംഗത്തിറങ്ങിയിരുന്നു
ഒരു കലാകാരനെന്ന നിലക്ക്‌
എന്റെ കിറുക്കുകളെല്ലാം നിങ്ങൾക്കായി ചിലവഴിച്ചിരുന്നു
കഠിനായി പരിശ്രമിക്കുകയും ചെയ്തു
കല്ലുകൾ കൊത്തിയുണ്ടാക്കി
വളരെ ചെറുപ്പത്തിലേ
എനിക്ക്‌ അവധിയെന്താണെന്നറിയില്ലായിരുന്നു
കൂലിയൊന്നും വാങ്ങാതെ തന്നെ നിന്റെ സ്തനങ്ങൾ
ഞാൻ കൊത്തിയുണ്ടാക്കി
കുട്ടിയായിരിക്കുമ്പോഴേ
ഞാന്റെന്റെ ചുമലിൽ മണലു ചുമന്നു
എന്നിട്ടത്‌ കരകാണാത്ത കടലിൽ കൊണ്ടിട്ടുകൊണ്ടിരുന്നു
രണ്ടായിരാമാണ്ടിനു മുമ്പു തന്നെ
ഞാനിതൊക്കെ ചെയാറുണ്ടായിരുന്നു!!.
എന്നിട്ടും എന്തിനാണു ഭവതീ
ഇനിയും എന്നോട്‌ ആദ്യം മുതലേ തുടങ്ങാൻ ആവശ്യപ്പെടുന്നത്‌?
എന്തിനാണെന്റെ പ്രതിഭയെ,
എന്റെ കലാ വാസനയെ നിങ്ങൾ ഇപ്പോൾ ഇങ്ങനെ കുറ്റം പറയുന്നത്‌?
ആ രണ്ടു സ്തനങ്ങൾ
എന്നിൽ നിന്നെന്താണാവശ്യപ്പെടുന്നതെന്ന്
ഞാനറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!!!.

3
ഞാനെന്തായിത്തീരണമെന്നാണു നിങ്ങളാവശ്യപ്പെടുന്നത്‌?
നിന്റെ വാല്യേക്കാരിൽ ഒന്നാമനാകണമെന്നോ?
ആദ്യത്തെ പടയാളിയാകണമെന്നോ?
ആദ്യത്തെ ശാസ്ത്രഞ്ജനാകണമെന്നോ?
നിന്റെ കാർക്കൂന്തലിലെ,
നിന്റെ ഉത്തരീയത്തിലെ ചുളിവുകളിലെ
ആദ്യത്തെ കുടിയേറ്റക്കാരനാകണമെന്നോ?

എന്താണ്‌ ശരിക്കും വേണ്ടത്‌?
പാരാവാരത്തിൽ പ്രവേശിച്ച്‌
നിന്റെ മണൽത്തരികളുടെ ഊഷ്മളതയിൽ
അന്തിയുടങ്ങണമെന്നോ?

നിന്റെ ഭാവനകളെ ത്രിപ്തിപ്പെടുത്താൻ
ഇന്നോളം ഞാൻ ആയിരക്കണക്കിനു
പോഴത്തങ്ങൾ ചെയ്തു കൂട്ടി
നിന്നെ പ്രാപിക്കാൻ
ആയിരത്തിലധികം തവണ രക്ത സാക്ഷിയായി
അധികാരത്തിന്റെ പാദചലനങ്ങളുമായി കടന്നു വന്നവളേ,
നിന്റെ ഭ്രാന്തിൽ നിന്നും
നിന്റെ സൗന്ദര്യത്തിൽ നിന്നും
നീ എന്നെ മോചിപ്പിക്കുക.
(തുടരും...)

No comments :

Post a Comment