Wednesday, December 9, 2009

അമൽ ദൻഖൽ (ഈജിപ്ത്‌)


അമൽ ദൻഖൽ (ഈജിപ്ത്‌)
1940- ഈജിപ്തിലെ അൽ ഖൽഅ: ഗ്രാമത്തിൽ ജനിച്ചു.
അൽ അസ്‌ഹർ യൂണിവേർസിറ്റിയിലെ പ്രശസ്തനായ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെപിതാവിന്‌ "ഇജാസതുൽ ആലമിയ്യ" എന്ന വിശിഷ്ട ബിരുദം ലഭിച്ച വർഷം ജനിച്ച തന്റെ മകന്‌അതിനോടുള്ള ആദര സൂചകമായി അമൽ (അഭിലാഷ്‌) എന്ന പേരു നൽകി.
പക്ഷേ അമലിന്‌ പത്തു വയസ്സായപ്പോഴേക്കും പിതാവ്‌ മരണപ്പെട്ടു. മാതാവിന്റെയുംസഹോദരങ്ങളുടെയും ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയിലായി. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷം കൈറോവിൽ സാഹിത്യ ബിരുദ പഠനത്തിനു ചേർന്നു. പക്ഷെ ഒന്നാം വർഷം തന്നെ പഠനംനിർത്തി "ഖന" യിലെ കോടതിയിൽ ഉദ്യോഗസ്ഥനായി ചേർന്നു. പിന്നീട്‌ സൂയസ്‌ ഇസ്കന്ദരിയകസ്റ്റംസ്‌ ഓഫ്ഫീസുകളിലും ആഫ്രോ ഏഷ്യൻ സോസൈറ്റിയിലും ഗുമസ്തനായി ജോലി നോക്കി. പക്ഷേ ഉദ്യോഗങ്ങളിൽ ഒരിക്കലും അദ്ദേഹത്തിൻ ഉറച്ചു നിൽക്കാൻ കഴിഞ്ഞില്ല. എപ്പോഴും അദ്ദേഹംകവിതകളുടെ പിന്നാലെ കൂടി. അമ്പതുകളിൽ ആധിപത്യമുണ്ടായിരുന്ന ഗ്രീക്‌-പാശ്ചാത്യൻമിത്തോജിയിൽ നിന്നും വ്യതിരക്തനായി അറബികളുടെ പൈതൃകം വീണ്ടെടുക്കുന്നതിലും രാഷ്ട്രീയപ്രാധാന്യമുള്ള കവിതകളെഴുതി അറബി സാഹിത്യത്തെ ആധുനിക വൽക്കരിക്കുന്നതിലും അമൽശ്രദ്ധ ചെലുത്തി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിതയാണ്‌ താഴെ കൊടുത്തത്‌.
"ലാ തസ്വാലുഹ്‌ - ചർച്ചകൾ വേണ്ട" എന്ന അദ്ദേഹത്തിന്റെ കവിതയും പ്രസിദ്ധമാണ്‌.
മൂന്നു വർഷത്തോളം അർബുത രോഗത്തോട്‌ മല്ലിട്ട്‌ 1983 മേയിൽ അദ്ദേഹം കൈറോവിൽ അന്തരിച്ചു.

സർഖാഉൽ യമാമയുടെ മുമ്പിൽ ഒരു രോദനം.
- അമൽ ദൻഖൽ.
(അപാരമായ കാഴ്ച ശക്തി കൊണ്ട്‌ പ്രസിദ്ധയായ ഒരു സ്ത്രീയാണ്‌ സർഖാഉൽ യമാമ. അറേബ്യയിലെ യമാമ ഗോത്ര സമൂഹത്തിലൊന്നിൽ ജീവിച്ചിരുന്ന ഈ സ്ത്രീക്ക്‌ മൂന്നു ദിവസം വഴിദൂരമുള്ള പ്രദേശം വരേ, രാപകൽ വ്യത്യാസമില്ലാതെ നഗ്ന നേത്രം കൊണ്ട്‌ കാണാൻ കഴിയുമായിരുന്നത്രെ. ദൂരെ നിന്നു വരുന്ന ശത്രു സൈന്യങ്ങളെ നിരീക്ഷിച്ച്‌ അവർ മുന്നറിയിപ്പു കൊടുക്കാറുണ്ടായിരുന്നു. ഈ വിവരം അറിയാവുന്ന ഒരു സൈന്യം സേനാ നായകന്റെ നിർദ്ദേശപ്രകാരം വലിയ മരത്തിന്റെ കൊമ്പുകൾ മുറിച്ച്‌ മുന്നിൽ പിടിച്ച്‌ അവരെ സമീപിച്ചു. പതിവു പോലെ സർഖാഇന്റെ ആളുകൾ അവളോട്‌ വല്ലതും കാണുന്നുണ്ടോ എന്ന് ആരാഞ്ഞു. അവർ നോക്കിയിട്ട്‌ കുറച്ചു മരങ്ങൾ നടന്നു വരുന്നത്‌ കാണുന്നുവെന്ന് പറഞ്ഞു: ഇതു കേട്ടപ്പോൾ അവരെല്ലാം അവളെ കളിയാക്കി. ഒടുവിൽ ശത്രു സൈന്യം വരികയും അവരെ ആക്രമിച്ച്‌ കീഴ്പ്പെടുത്തുകയും ചെയ്തു. തുടർന്ന് സർഖാഇനെ പിടിച്ച്‌ അവരുടെ കണ്ണുകൾ അവർ ചൂഴ്‌ന്നെടുത്തു കളഞ്ഞു. അവളുടെ കണ്ണുകളിലെ കറുത്ത ഞരമ്പുകൾ കണ്ട്‌ അതെന്താണെന്ന് അവർ ചോദിച്ചപ്പോൾ അത്‌ അഞ്ഞനം കൊണ്ട്‌ എന്നും കണ്ണെഴുതുന്നത്‌ കൊണ്ടാണെന്ന് അവൾ മറുപടി പറയുകയും ചെയ്തത്രെ. പിന്നീട്‌ അധികം താമസിയാതെ അവൾ മരിച്ചു പോവുകയും ചെയ്തു എന്നാണ്‌ കഥ. അമ്പത്തിയേഴിലെ ഇസ്രയേൽ യുദ്ധത്തിൽ ഈജിപ്ത്‌ ദയനീയമായി പരാജയപ്പെട്ട പാശ്ചാത്തലത്തിൽ എഴുതിയ ഈ കവിതയിൽ മുന്നറിയുപ്പുകളെല്ലാം അവഗണിച്ച്‌ അപമാനിതരായ തങ്ങളുടെ സ്വന്തം നിസ്സഹായത കവി അമൽ ഇവിടെ മനോഹരമായി വർണ്ണിക്കുന്നു.)

ഓ, വിശുദ്ധയായ വിദൂഷക സഹോദരീ,
കുത്തുകളേറ്റ്‌ രക്തത്തിൽ കുളിച്ച്‌
ക്ഷീണിച്ചവശയായി
ഞാനിതാ നിന്റെയടുത്ത്‌ വന്നു നിൽക്കുന്നു;
നെറ്റിയ്‌ ഉം അവയവങ്ങളും മണ്ണു പുരണ്ട്‌,
വാളുകൾ ഒടിഞ്ഞ്‌,
പാവനമായ ശവങ്ങൾക്കു മുകളിലൂടെ,
കൊല്ലപ്പെട്ടവരുടെ കരിമ്പടവും പുതച്ച്‌
ഇഴഞ്ഞു കൊണ്ടാണ്‌ ഞാൻ നിന്നെ സമീപിച്ചത്‌.

ഓ, സർഖാ,
നിന്റെ മരതക വദനങ്ങളെക്കുറിച്ച്‌,
നിന്റെ കന്യാവചങ്ങളെക്കുറിച്ച്‌,
മറിഞ്ഞു വീണിട്ടും കൊടിയിൽ മുറുകെപ്പിടിച്ചിരിക്കുന്ന
മുറിഞ്ഞു പോയ എന്റെ കൈകളെക്കുറിച്ച്‌,
മരുഭൂമിയിൽ തെറിച്ചു വീണ
പടത്തൊപ്പിയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളെക്കുറിച്ച്‌,
വെള്ളം നനക്കുന്നതിനിടെ
തലയിൽ തുളച്ചു കയറിയ
വെടിയുണ്ടയേറ്റ്‌ പിടഞ്ഞു വീണ
എന്റെ അയൽ വാസിപ്പെൺകൊടിയെക്കുറിച്ച്‌,
മണ്ണും ചോരയും കുത്തിനിറച്ച വായകളെക്കുറിച്ച്‌
ഞാൻ നിന്നോട്‌ ചോദിക്കട്ടെ.

വാളിന്റെയും മതിലിന്റെയും ഇടയിൽ
നിസ്സഹായനായി നിൽക്കേണ്ടി വന്ന എന്റെ അവസ്ഥയെക്കുറിച്ചും
പിടിച്ചു കെട്ടുന്നതിനും
കുതറിയോടുന്നതിനുമിടയിൽ
അട്ടഹസിക്കുന്ന സ്ത്രീകളുടെ നിലവിളിയെക്കുറിച്ചും
സർഖാ, ഞാൻ നിന്നോട്‌ ചോദിക്കട്ടെ,

എങ്ങനെയാണ്‌ എനിക്കീ അപമാനങ്ങളൊക്കെയും
സഹിക്കാൻ കഴിഞ്ഞത്‌?
ഞാൻ എന്നെത്തന്നെ കൊല്ലാതെ,
ആത്മഹത്യക്കു ശ്രമിക്കാതെ,
അവിശുദ്ധമായ പൊടിമണ്ണിൽ
എന്റെ മാംസങ്ങൾ ഉതിർന്നു വീഴാതെ
ഞാനെങ്ങനെ നടന്നു പോയി
എന്നും നീ എന്നോട്‌ പറഞ്ഞു തരൂ..

ദൈവത്തെ ഓർത്ത്‌ നീ വാ തുറക്കൂ-
പിശാച്‌ ശപിക്കപ്പെടട്ടെ-
നീ നിന്റെ കണ്ണുകൾ ചിമ്മരുത്‌,
എലികൾ വന്ന് എന്റെ ചോര
സൂപ്പുകൾ പോലെ നക്കിക്കുടിച്ചു കളയും
എനിക്കൊരിക്കലുമത്‌ തിരിച്ചു കിട്ടുകയുമില്ല.

നീ എന്തെങ്കിലും പറയൂ,
ഞാനെത്ര ഭീകരമായി അവമാനിക്കപ്പെട്ടു?
രാത്രികൾ എന്റെ നഗ്നത മറച്ചു പിടിച്ചില്ല,
മതിലുകൾ പോലും മറ തീർത്തില്ല.
ഞാൻ മുറുകെപ്പിടിച്ച പത്രങ്ങൾ എനിക്കൊളിത്താവളമൊരുക്കിയില്ല,
സിഗരറ്റിന്റെ പുക പടലങ്ങൾ എന്റെ തണുപ്പകറ്റിയില്ല,
വലിയ കണ്ണുകളുള്ള പെൺകുട്ടി
എന്റെ ചുറ്റും നൃത്തം വെക്കുന്നുണ്ടായിരുന്നു
മധുരമുള്ള കലമ്പലുകളിൽ
അവൾ നിന്നെക്കുറിച്ച്‌ പറഞ്ഞു.
ഞങ്ങൾ കുഴികളിൽ ഒളിച്ചിരിക്കുകയായിരുന്നു,
ഞങ്ങൾ മെല്ലെ മറനീക്കി,
തോക്കുകളിൽ ചാരിനിന്നു,
മരുഭൂമിയിൽ ദാഹം കൊണ്ട്‌ ജീവശ്ശവമായി മറിഞ്ഞു വീണപ്പോൾ
വരണ്ട ചുണ്ടുകളിൽ
നിന്റെ പേരു കൊണ്ട്‌ നനച്ചു കൊടുത്തു,
കണ്ണുകൾ താനെ കൂമ്പിപ്പോയി)

ആരോപണ വിധേയയും നിന്ദ്യവുമായ
എന്റെ മുഖം ഞാനെവിടെയാണ്‌ മറച്ചു വെക്കേണ്ടത്‌?

* * *
വിശുദ്ധയായ വിദൂഷക സഹോദരീ,
നീ മൗനം പാലിക്കരുത്‌
വിശുദ്ധമായ സുരക്ഷിതത്തിനു വേണ്ടി
ഞാൻ ഓരോ വർഷവും മൗനത്തിലായിരുന്നു,
"മിണ്ടിപ്പോകരുത്‌" എന്ന് എപ്പോഴും എന്നോട്‌ പറയപ്പെട്ടു.
അങ്ങനെ ഞാൻ മൂകനും അന്ധനുമായി,

No comments :

Post a Comment