PODIKKAT

Wednesday, May 11, 2011

ഉസാമ - മറ്റൊരു കവിത (അറബി)



(കഴിഞ്ഞ പോസ്റ്റിലെ ഉസാമയുടെ കവിത ശ്രദ്ധിച്ചിരിക്കുമല്ലോ?
അൽ ജസീറ ടെലിവിഷനിൽ ഒരു അഭിമുഖത്തിനിടെ ഉസാമ പാടിയതാണത്.
അതിനു മറുപടിയായി ഒരറബിക്കവി എഴുതിയ കവിതയാണു ചുവടെ.
താങ്കൾ പറയുന്നതു സത്യമാണെങ്കിൽ ഞങ്ങളും താങ്കളുടെ കൂടെയാണ്‌ എന്നാണ്‌ ഈ കവിതയുടെ ചുരുക്കം. ഇതു ഉസാമയുടെ കവിതയാണെന്ന് പലരും പറയുന്നുണ്ട്. വിശ്വസനീയമായ രഫറൻസ് ലഭിച്ചിട്ടില്ല.)

ഓ, ഉസാമാ, ഒന്നു നില്ക്കൂ..
ആരെയാണു താങ്കൾ വിളിക്കുന്നത്?
വിശുദ്ധ യുദ്ധത്തിനു പുറപ്പെടാൻ
ആരോടാണാവശ്യപ്പെടുന്നത്?

നിശാ ക്ലബ്ബുകളിൽ നർത്തകിമാരോടു കൂടെ
കഴിയുന്ന ഭരണാധികാരി
ഇസ്‌ലാമിനെ സഹായിക്കാൻ
ഇറങ്ങി വരുമെന്നോ?
തമ്പുരാൻ സാക്ഷി, ഒരിക്കലും വരില്ല;
കാരണം അയാൾക്കു ജീവൻ തന്നെയില്ല!.

പിന്നെ മുസ്‌ലിം സമൂഹത്തെയാണോ ക്ഷണിക്കുന്നത്?
എന്റെ സമുദായം മലയടിവാരങ്ങളിലെ
കല്ലുകൾ പോലെ, അണുക്കളെ പോലെ
എണ്ണമറ്റതാണ്‌,
പക്ഷേ, എല്ലാം വെറും ധൂളികളാണ്‌.
ശത്രുവിന്‌ അവരെ തെല്ലും ഭയമില്ല.

ഓ, ഉസാമാ,
നമ്മുടെ പക്കൽ വിമാനങ്ങളുണ്ട്,
ആയുധങ്ങളുണ്ട്, യുദ്ധ സാമഗ്രികളുണ്ട്,
പക്ഷേ, നമ്മുടെ ആവശ്യങ്ങൾക്കൊന്നും
അതുപകരിക്കുന്നില്ല.
പ്രത്യുത, ദൈവ നിഷേധികൾ നമ്മുടെ നാട്ടിൽ വന്ന്
മഥിച്ചു നടക്കുന്നതാണു നാം കാണുന്നത്.

നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും
ആണുങ്ങളെ സംരക്ഷിക്കാൻ
നിരവധി റോമൻ പെണ്ണുങ്ങൾ നമ്മുടെയടുത്ത് വന്നിരിക്കുന്നു,

നമ്മൾ സമധാന ചർച്ചകളിൽ സിംഹങ്ങളാണ്‌,
യുദ്ധക്കളത്തിലോ വെറും വെട്ടുകിളികളും,

നമ്മുടെയിടയിൽ സലാഹുദ്ധീനുകളില്ല,
ഖാലിദില്ല, സിയാദില്ല.

ഭൗതികമായ ജീവിത സുഖത്തിൽ
നാം മുങ്ങിക്കുളിച്ചിരിക്കുകയാണ്‌,
പരലോക ജീവിതത്തെ നാം പറ്റെ മറന്നു പോയിരിക്കുന്നു.

നേടാനായി ജീവിത കാലം മുഴുവൻ ചിലവഴിച്ച ഒരു പദവി
നീ ഇപ്പോൾ ഉപേക്ഷിക്കുകയാണോ?
അതിനു വേണ്ടി ഒരുക്കിയ വിഭവങ്ങളും വലിച്ചെറിയുകയാണോ?

സ്നേഹ സമ്പന്നയായ ഭാര്യയെ ഉപേക്ഷിച്ചു കൊണ്ട്
എന്റെ ഒരു സുഹൃത്ത് വിട പറയുന്നു,
നല്ലവനായ മറ്റൊരു സമരിയക്കാരൻ
അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നു,
മൂന്നാമതൊരാൾ സ്വർണ്ണത്താലിയേക്കാൾ വിലപിടിച്ച
മകനെയും മകളെയും വിട്ടു പിരിയുന്നു,
നാലാമതൊരുത്തൻ വ്യാപാരവും കടകളും ഉപേക്ഷിക്കുന്നു,
അഞ്ചാമത്തവൻ കൃഷിയിടവും വിട്ടു പോകുന്നു,

ഓ, ഉസാമാ,
ബുദ്ധി രാക്ഷസന്മാർക്കു പോലും ആൾ നാശം വരാറുള്ള
പരുക്കൻ മരുഭൂമികളിലേക്കു നമുക്കു പുറപ്പെടാം

ഉസാമാ, താങ്കൾക്കു വേണ്ടി ഞാൻ ബലിയാടാകാം,
കലാപകാരികൾക്കെതിരെയുള്ള നമ്മുടെ ആയുധമാകുന്നു
ഈ കവിത
എന്നേക്കാൾ ശക്തി ഈ വരികൾക്കുണ്ട്,
ചില വാക്കുകൾക്കു തോക്കിന്റെ കാഞ്ചിയേക്കാൾ ശക്തമാണ്‌.

എന്നെപ്പോലെ ഉസാമാ ഞാൻ താങ്കളേയും സ്നേഹിക്കുന്നു,
അല്ലാഹു സാക്ഷി ചിലപ്പോൾ അതിനേക്കാൾ കൂടുതലും.

വഞ്ചകരായ ഈ ഭരണാധികാരികൾ
ഉച്ചിഷ്ഠങ്ങൾക്കു പകരം ബാക്കിയുള്ളതും കൂടി വിറ്റു മുടിക്കുകയാണ്‌.
ശത്രുവിനു വേണ്ടി അടിമപ്പണി എടുക്കുന്ന ഇവർ
ദൈവ നിഷേധികളുടെ പിന്നാലെ ചെന്ന് നാവു നീട്ടുകയാണ്‌.
രാത്രികളിൽ അവർ കളിക്കളത്തിലും
പകലിൽ തലയണകൾക്കു മുകളിലുമാണ്‌ ഇവരുടെ വാസം.

ഇവർ അപഹരിച്ച മുതലുകൾ വിതരണം ചെയ്താൽ
അതു തന്നെ മതിയാകും ലോകത്തിലെമ്പാടും വിതരണം ചെയ്യാൻ.

കഅബാലയത്തിന്റെ നാഥൻ സാക്ഷി,
പഴയ കാലത്തെ ആദു സമുദായതിനു നേരിട്ട പരാജയം
ഇവർക്കും സംഭവിക്കും.

ജഗന്നിയന്താവിന്റെ മുമ്പിൽ നില്ക്കുമ്പോൾ
ഇവരുടെ പല്ലുകൾ കടിച്ചു പിടിച്ച് (ഖേദിക്കുക തന്നെ ചെയ്യും).

No comments:

Post a Comment